Posts

Showing posts from November, 2022

15 . കുടുംബ വഴിയിലേക്ക്

  ക്യാമ്പസ്സില്‍ താമസസൌകര്യത്തില്‍   അനിശ്ചിതത്വം   ഉണ്ടായിരുന്നു   എങ്കിലും മറ്റുകാര്യങ്ങള്‍   മുറ പോലെ തന്നെ    നടക്കുന്നുണ്ടായിരുന്നു. ശ്രീമതി അധികം    താമസിയാതെ തന്നെ അടുത്തഘട്ടത്തിലേക്ക്   കടന്നു. മനം പുരട്ടലും തല ചുറ്റലുമൊക്കെ ആയി. അന്ന്    ഞങ്ങളുടെ ഏറ്റവും   അടുത്തുള്ള ആശുപത്രി    നിര്‍മ്മലാ ആശുപത്രി ആയിരുന്നു. അവിടെ   ഉണ്ടായിരുന്ന സ്ത്രീരോഗവിദഗ്ദ്ധ   ഒരു   ഇറ്റാലിയന്‍ സിസ്റ്റര്‍   ( ഡോ. മറിയ   ആല്‍ബെറോണീ ) ആയിരുന്നു   അയാളെ   പരിശോധിച്ചത്. കുഴപ്പമൊന്നുമില്ല. ജാറ്ഡിയ   എന്ന ഒരു വിരശല്യം   ഉണ്ട്   എന്നു   മാത്രം പറഞ്ഞു. ഈ സാധനം   എവിടെ   നിന്നു   കിട്ടി   എന്നറിയാന്‍   കഴിഞ്ഞില്ലെങ്കിലും   മരുന്നു കൊടുത്തു. പിന്നെ സാധാരണ    ഗര്‍ഭകാല ടോണിക്കും ഇരുമ്പ്   ഗുളികയും   മാത്രം   കൊടുക്കാന്‍    പറഞ്ഞു. ഇരുമ്പ്   ഗുളിക   ശ്രീമതിക്ക്   അത്ര    സ്വീകാര്യം   അല്ലായിരുന്നു...

14. ആദ്യകാല അദ്ധ്യാപന രീതിയും മധുവിധു രാത്രികളും

  എനിക്ക് ആര്‍.ഈ.സി.യില്‍ ആദ്യം തന്നെ പഠിപ്പിക്കാന്‍ കിട്ടിയ ചില വിഷയങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളവയായിരുന്നു. ടി കെ എമ്മില്‍ ഒരു വര്‍ഷം പഠിപ്പിച്ചിരുന്ന മുന്‍ പരിചയം കണക്കാക്കിയായിരുന്നു  എന്നു തോന്നുന്നു. എന്‍റെ  കൂടെ  ജോലിയില്‍  പ്രവേശിച്ച  മറ്റുള്ളവര്‍ക്ക് മിക്കവര്‍ക്കും ലബൊറട്ടറി  ക്ലാസ്സ്   മാത്രമേ  ഉണ്ടായിരുന്നുള്ളു. ഞാന്‍ വിവാഹം കഴിച്ചു ശ്രീമതിയുമായി  ക്യാമ്പസ്സില്‍ വന്ന ആദ്യ നാളുകളില്‍ ഞാന്‍ പഠിപ്പിച്ചു കൊണ്ടിരുന്നത് മെക്കാനിക്കല്‍ ബ്രാഞ്ചിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ഇലക്ടീവ് വിഷയം ആയിരുന്നു , ഇന്സ്ട്രമെന്റ്റേഷന്‍ & സെര്‍വോമെക്കാനിസം എന്ന പേരില്‍. കുട്ടികള്‍ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിഷയം ഞാന്‍ പഠിച്ചതായിരുന്നില്ല. കണ്ട്രോള്‍ സിസ്റ്റം തന്നെ കഷ്ടിച്ചു പഠിച്ചു എന്നെ പറയാനാവൂ. ബി.എസ്.സി , എഞ്ചിനീയറിങ്ങിന് അവസാന വര്‍ഷം  ഇന്ഡസ്ത്രിയല്‍ ഇല്കട്രോണിക്സ് & കണ്ട്രോള്‍ സിസ്റ്റം എന്ന് ഒരു വിഷയം ഉണ്ടായിരുന്നു. പക്ഷെ ടി.കെ.എമ്മില്‍ ആ വിഷയം ഞങ്ങളെ പഠിപ്പിച്ചത് ബംഗാളില്‍ നിന്നു വന്ന ഒരു മുഖര്‍ജി ആയിരുന...

13. അച്ഛനെ പറ്റി കുറെക്കൂടി കഥകള്‍

  1.       സത്യവാന്റെ മൊഴി എന്‍റെ അച്ഛന്‍ സത്യമേ പറയൂ എന്നുള്ളതിനാല്‍ നാടുകാരിട്ട പേരാണ് സത്യവാന്‍ സാറ്. അങ്ങനെയിരിക്കെ സാറിന്റെ ഒരു ശിഷ്യന്‍ ഒരു തല്ല് കേസില്‍ പ്രതി ആയി. ശിഷ്യന്‍ മദ്യപാനി ആയിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ ഫിലിപ്പിനെയും കൂട്ടാളിയെയും കസേരക്ക് അടിച്ച് എന്നാണ് കേസ്. സാക്ഷി ആയി സാറ് മാത്രം. എന്നും വൈകുന്നേരം ലേശം അടിച്ചുകൊണ്ടുള്ള വരവില്‍ ശിഷ്യനില്‍ നിന്നു സാറിനു ഭീഷണി ഉയര്‍ന്നിരുന്നു. അയാള്‍ക്കെതിരായി സാറൊന്നും തന്നെ മൊഴിയില്‍ പറയരുത്. എങ്കിലും അത് അസംഭവ്യമാനെന്നു അയാള്‍ക്കുതന്നെ അറിയാം. അയാളുടെ ഭീഷണി നിത്യവും തുടര്‍ന്നു. ശിക്ഷ കിട്ടുമെന്നു അയാള്‍ക്കും ഉറപ്പായിരുന്നു. സാറിനു ഒരു കൂസലുമില്ല. അങ്ങനെ ആ ദിവസവും വന്നെത്തി. സാറിനെ കോടതിയില്‍ വിസ്തരിച്ചു. അക്ഷോഭ്യനായി തന്നെ സാറ് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കിക്കൊണ്ടിരുന്നു. വാദികളുടെ വലിയ ഉത്സാഹവും സന്തോഷവും വ്യക്തമായി എല്ലാവര്‍ക്കും കാണാമായിരുന്നു. അവരുടെ ജയം അവര്‍ക്ക് ഉറപ്പായിരുന്നു. അവസാനം വക്കീല്‍ ചോദിച്ചതിപ്രകാരമായിരുന്നു. " ഇയാള്‍ കസേര എടുക്കുന്നത് താങ്കള്‍   കണ്ടോ ?" ഉത്തരം : ക...

12.മാലതിയുടെ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്

  1.അച്ഛന് ‍ റെ ആദ്യത്തെ ആകാശയാത്ര അച്ഛന് ‍ യാത്ര വളരെ ഇഷ്ടമുള്ളയാളാണ്. ഇത്തവണ ഒരു വിമാന യാത്രക്കാണ് ഒരുക്കം. മുതിര് ‍ ന്ന പൌരന്മാര് ‍ ക്കുള്ള പ്രത്യേക കിഴിവും എല്ലാം ഉപയോഗിക്കാന് ‍ തയാറായി ഇരിക്കുകയാണ്. അപ്പോഴാണ് നമ്മുടെ ആശാനു ബോംബയില് ‍ ഏതാനും ദിവസത്തെ പരിശീലനം. ഞങ്ങളുടെ കുട്ടികള് ‍ ബോംബേയില് ‍ വിവാഹം കഴിഞ്ഞു താമസം തുടങ്ങിയിട്ടേ ഉള്ളൂ. അവരേയും കാണാം വിമാനയാത്രയും ഒപ്പിക്കാം. അച്ഛന് ‍ പറഞ്ഞു. ഞങ്ങള് ‍ ക്ക് മൂന്നുപേര് ‍ ക്കും ബോംബെ വിമാനത്തില് ‍ ടിക്കറ്റ് എടുത്തു. അച്ഛന് ‍ രണ്ടു ദിവസം മുമ്പേ തന്നെ വീട്ടില് ‍ എത്തി. വളരെ ഉത്സാഹത്തോടെ. രാവിലെ ഒമ്പതരക്കുള്ള വിമാനമാണ്. എല്ലാവരും വിമാനത്തില് ‍ കയറി. എയര് ‍ ഹോസ്റ്റസ് സുരക്ഷാ സൂചനകള് ‍ കാണിച്ചു തന്നു. അച്ഛന് ‍ ചോദിക്കുന്നു അവര് ‍ ഊമയാണോ എന്ന്. ആംഗ്യഭാഷ മാത്രമേ അച്ഛന് ‍ ശ്രദ്ധിച്ചുള്ളൂ. വിമാനം പറന്നു പൊങ്ങി പത്തു മിനിട്ടു കഴിഞ്ഞപ്പോള് ‍ ആഹാരം വിളമ്പി. അച്ഛന് ‍ അല്പം ഭക്ഷണ പ്രിയനായതിനാല് ‍ ശ്രദ്ധ അതിലേക്കായി. പക്ഷെ ഒരു പ്രശ്നം. അടുത്തിരിക്കുന്ന ആളിന് ‍ റെ വായില് ‍ കൈമുട്ട് എത്താതെ എങ്ങനെ ഭക്ഷണം കഴിക്കാം? എതായാലും വിസ്...

11.പാവം പത്രോസ്

(ശ്രീമതി പറഞ്ഞ കഥ - 1 ) വര് ‍ ഷങ്ങൾക്ക് മുന്പ് ഒരുദിവസം കറുത്തുമെല്ലിച്ച ഒരാള് ‍ ഞങ്ങളുടെ വീടിലേക്ക് കയറി വന്നു. കയ്യില് ‍ ഒരു ചെറിയ സഞ്ചി മാത്രം.അച്ഛനുമായി അയാള് ‍ കുറച്ചധിക സമയം സംസാരി ക്കുന്നത് കണ്ടു. പിന്നീടാണ് ഞങ്ങള്ക്കു മനസ്സിലായത് കിടക്കാന് ‍ ഒരിടം തേടി വന്ന പുതിയ പോസ്റ്മാന് ‍ ആണെന്നു. ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്തെ ഉപയോഗ ശൂന്യമായ ഒരു മുറിയില് ‍ അയാള് ‍ കയറിക്കൂടി. സൌജന്യമായി തന്നെ. കൃത്യം ഒന് ‍ പതു മണിക്ക് മുന് ‍ പുതന്നെ അയാള് ‍ ഓഫീസിലെക് പോകുമായി രുന്നു. എങ്കിലും ഉച്ചയോടുകൂടി അയാള് ‍ തിരിച്ചെത്തും. പിന്നീടാണ് അയ്യാളുടെ വീട്ടു ജോലി തുടങ്ങുനതു. അന്നത്തെ കുട്ടനാട് ഇന്നത്തെ പോലെയല്ല. പല വീടുകളിലും കത്ത് കൊടുക്കുവാന് ‍ വള്ളത്തില് ‍ പോകണം.അടുത്ത കടക ളിലോ അയല്പക്കക്കാരുടെ കയ്യിലോ അയാള് ‍ കത്ത് എല്പിച്ചിരുന്നു. മണി ഓര് ‍ ഡര് ‍ മാത്രം ചില്ലറ മാറി അയാള് ‍ നേരിട്ടു കൊടുക്കുമായിരുന്നു. അയച്ച തുക അനുസരിച്ച് അയാളുടെ കമ്മീഷന് ‍ കൊടുക്കാന് ‍ വേണ്ട ചില്ലറ മാറിക്കൊ ണ്ടുതന്നെ. കാരണം നിങ്ങള് ‍ തന്നെ ഊഹിക്കുക. കത്തുകളില് ‍ തന്നെ കൂടുതലും പോസ്റ്റ് കാര് ‍ ഡുകള് ‍ ആയിരുന്നു. അ...