Posts

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

Image
    പൊതുവേ ഞങ്ങളുടെ നാലുപേരുടെയും ആരോഗ്യനില ഡല്‍ഹിയില്‍ വച്ച് മൂന്നു വര്‍ഷവും മോശമല്ലായിരുന്നു , അല്ല താരതമ്യേന മെച്ചമായിരുന്നു. ആദ്യത്തെ തണുപ്പുകാലത്ത് കുഞ്ഞുങ്ങളുടെ ടോണ്സില്‍സ് വീങ്ങി പനി വന്നു കൊണ്ടിരുന്നത് ഹോമിയോ ചികിത്സയില്‍ മാറി. പിന്നത്തെ രണ്ടു തണുപ്പുകാലത്തു വലിയ വിഷമം ഒന്നും ഉണ്ടായില്ല. പൊതുവേ തണുപ്പു കാലാവസ്ഥ പിടിക്കാത്ത എനിക്കും വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. കുഞ്ഞുങ്ങളെ രണ്ടുപേരെയും ഒരു വര്‍ഷം കഴിഞ്ഞു മുനീര്‍ക്കയിലെ ചെറിയ സ്കൂളില്‍ നിന്ന് സഫ്ദര്‍ ജന്ഗ് എങ്ക്ലേവിലെ സെന്‍റ് മേരീസ് സ്ക്കൂളില്‍ ചേര്‍ത്തു. ഐ ഐ ടി യില്‍ നിന്ന് അല്പം കൂടി ദൂരം ഉണ്ടായിരുന്നുവെങ്കിലും കോട്ടയത്തുകാരി ഒരു വനിത നടത്തുന്ന സ്കൂളായിരുന്നു അത്. ഐഐടിക്കടുത്തു തന്നെയുള്ള മദേര്‍സ്  ഇന്റര്‍നാഷണല്‍ സ്കൂളിലും കേന്ദ്രീയ വിദ്യാലയത്തിലും ശ്രമിച്ചു നോക്കി എങ്കിലും കിട്ടിയില്ല. കേന്ദ്രീയ വിദ്യാലയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ കുട്ടികള്‍ക്ക് പ്രവേശനം പുതുതായി കിട്ടുകയില്ല എന്നറിഞ്ഞു. നേരത്തെ കെവിയില്‍ പഠിച്ചു മറ്റു സ്ഥലത്ത് നിന്ന് മാറ്റം വന്നവര്ക്കു മാത്രമേ പ്രവേശനം കിട്ടൂമായിരുന്നുള്ളൂ. മേഹ്രോ...

127. അങ്ങനെ ഞാനും അടുത്തൂണ്‍ പറ്റി: ( ഉപ സംഹാരം)

  ഒരിക്കല്‍ എന്റെ മകള്‍ എന്നോടു ചോദിച്ചു “ അച്ഛനെങ്ങനെ ആര്‍.ഈ.സി.യില്‍ ഇത്രയധികം വര്‍ഷം തുടര്‍ച്ചയായി ബോറടിക്കാതെ ജോലി ചെയ്യാന്‍ കഴിഞ്ഞ? ഞാന്‍ പറഞ്ഞു “ ഞാന്‍ ഇവിടെവന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് നിന്റെ അമ്മയെ ഞാന്‍ വിവാഹം കഴിച്ചത്. ഞങ്ങള്‍ ഇപ്പോഴും സന്തോഷമായി കഴിയുന്നത്‌ നീ കണ്ടിട്ടില്ലേ. അതാണ്‌ പരസ്പരസ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും വിശ്വസ്തതയുടെയും വിജയം. ഞങ്ങള്‍ പഴയ തലമുറയില്‍ ഉള്ളവര്‍ക്ക് ഞങ്ങളുടെ സ്ഥാപനം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത് പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയുകയില്ല , എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും “ . അതെ , അങ്ങനെ 1969 സെപ്റ്റംബര്‍ ഒന്നാം തീയതി ചാത്തമംഗലത്ത് വന്നു ആര്‍.ഈ.സി.യുമായി തുടങ്ങിയ ബാന്ധവം 2011 ഏപ്രില്‍ മാസം മുപ്പതാം തീയതി അവസാനിപ്പിച്ചു , ഈ നാല്‍പ്പത്തിരണ്ടു വര്‍ഷം ഒരദ്ധ്യാപകനെന്ന   നിലയിലും മറ്റു രീതിയിലും എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു എന്റെ ജോലിയോട് സത്യസന്ധതയും ആത്മാര്‍ഥതയും കാണിച്ചു എന്ന് ആണ് എന്റെ പൂര്‍ണവിശ്വാസം. ആരും പൂര്‍ണരല്ലല്ലോ , പൂര്‍ണത ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തെറ്...

126. പിരിയുന്നതിനു മുമ്പ് അവസാനത്തെ കുത്ത്

    അങ്ങനെ അറുപത്തഞ്ചു വയസ്സാകാന്‍ ഏതാണ്ടു ആറുമാസം മാത്രം ബാക്കി ഉണ്ടായിരുന്നപ്പോഴാണ്‌ അപ്പോള്‍ ഡയറക്ടറായിരുന്ന ആളിന്‍റെ  അഞ്ചു വര്‍ഷത്തെ കാലാവധി കഴിഞ്ഞത്. പുനര്‍നിയമനം ഇല്ലാത്തതുകൊണ്ടു ഏറ്റവും സീനിയര്‍ ആയ പ്രൊഫസര്‍ക്ക് ചാര്‍ജു കൊടുത്തു ഡയറക്ടര്‍ സ്ഥലം വിടണം എന്നാണു പതിവു  നിര്‍ദ്ദേശം പുതിയ ഡയറക്ടര്‍ നിയമനത്തിനു കാലതാമസം വരുമെന്നുറപ്പുള്ളതുകൊണ്ടും , പോരാഞ്ഞു ഡയറക്ടര്‍ നിയമനത്തില്‍ ചില പുതിയ വ്യവസ്ഥകള്‍ കൂടി ഉണ്ടാക്കിയതുകൊണ്ടും (ഉദാഹരണത്തിന് എഞ്ചിനീയറിംഗ് ബിരുദധാരി ആയിരിക്കണം എന്നത് ) അഞ്ചു വര്‍ഷം ഞങ്ങളെ ഭരിച്ചിരുന്ന ഫിസിക്സ് ബിരുദധാരിയ്ക്ക് സാദ്ധ്യതയും കുറവാണെന്ന് തോന്നി. ഇതൊക്കെകൊണ്ടു കഴിഞ്ഞ കാലങ്ങളില്‍ തലവന്‍ സ്ഥലത്തില്ലാതിരുന്ന സമയത്തൊക്കെ ഡയറക്ടറുടെ ചാര്‍ജു വഹിച്ചിരുന്ന എറ്റവും   സീനിയറ് പ്രൊഫസറായ എനിക്കായിരിക്കും   ചാര്‍ജു കൈമാറുക എന്ന് ഞാനും മറ്റു ചിലരും വിചാരിച്ചു. എന്നാല്‍ സ്ഥാനമൊഴിയുന്ന കക്ഷി അങ്ങനെയല്ല വിചാരിച്ചത്. സത്യം സത്യമായി പറയുന്ന അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന എനിക്ക് ചാര്‍ജു തരാതിരിക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന് പുറത്തു...

125.വീണ്ടും ചില പ്രൊഫഷണല്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍

  പ്രൊഫഷണല്‍ വിദ്യാഭ്യാസം ക്ലാസ് റൂമുകളില്‍ മാത്രം ചെയ്യേണ്ട കാര്യമല്ല എന്ന് ഞാന്‍ മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പഠിക്കുന്നതിന്റെ കൂടെ തന്നെ വിദ്യാര്‍ഥികള്‍ അവരുടെ മറ്റു കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ വേണ്ടി ശ്രമിക്കേണ്ടതു അത്യാവശ്യമാണ്. സ്പോട്സും ഗെയിംസും പോലെ തന്നെ പ്രധാനമാണ് പ്രൊഫഷണല്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുക എന്നത്.  സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇന്ത്യ , ഇന്സ്ടിട്യൂഷന് ഓഫ് എഞ്ചിനീയെര്സ് , ഇന്സ്ടിട്യൂഷന്‍ ഓഫ് ഇലകട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയെര്സ് തുടങ്ങിയ സംഘടനകള്‍ കുട്ടികളുടെ നേത്രുത്വ പാടവവും സംഘടനാശേഷിയും വളര്‍ത്തുന്നതോടൊപ്പം മറ്റു രാജ്യങ്ങളില്‍ ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടാനും സഹായകമാവുന്നു. ആര്‍.ഈ.സി. പ്രവര്‍ത്തനം തുടങ്ങിയിട്ടു അമ്പതു വര്ഷം ആയിക്കഴിഞ്ഞിരുന്നു. വജ്രജൂബിലിയ്ക്ക് വിപുലമായ ആഘോഷപരിപാടികള്‍ ഇട്ടിരുന്നു. ഇതിന്റെ ഭാഗമായി ആദ്യത്തെ പരിപാടി സംഘടിപ്പിക്കാന്‍ എനിക്കു കഴിഞ്ഞു. മുമ്പ് സൂചിപ്പിച്ച പ്രവര്‍ത്തനങ്ങളോടൊപ്പം IEEE യും കമ്പ്യൂട്ടര്‍ സോസൈറ്റിയും ആയി സഹകരിച്ചു സ്വതന്ത്ര സോഫ്റ്റ്‌ വെയറിനെ പരിചയപ്പെടുത്താന്‍ ഒരു പരിപാടി കോഴ...

124. ഡീന്‍റെ കാലം കഴിഞ്ഞപ്പോള്‍ വിദേശവിദ്യാർത്ഥികളും അക്കാഡമിക് ഗുണനിലവാരവും

  ഡയരക്ടര്‍ ഇന്‍ ചാര്‍ജായിരുന്നപ്പോഴായിരുന്നു എന്നെ പി.ജി & റിസേര്‍ച് ഡീനായി ആയി നിയമിച്ചത്. പുതിയ ഡയറക്ടര്‍ വന്നപ്പോള്‍ കാലാവധി കഴിയുന്നത്‌ വരെ തുടരാന്‍ അനുവദിക്കുകയായിരുന്നു. അതനുസരിച്ച് അദ്ദേഹത്തിന്റെ കീഴില്‍ രണ്ടു വര്‍ഷം കൂടി ഞാന്‍ പി.ജി. ഡീനായി  തുടര്‍ന്നു. കാലാവധി കഴിഞ്ഞപ്പോള്‍ അഡ്മിന്‍ കെട്ടിടത്തില്‍ നിന്ന് തിരിച്ചു എന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപന ജോലിയിലേക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുവാന്‍ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്നു. അന്നത്തെ ഏറ്റവും സീനിയര്‍ പ്രൊഫസറായ ഞാനായിരുന്നു ഡയറക്ടര്‍ സ്ഥലത്തില്ലാത്തപ്പോള്‍  ഇന്‍ ചാര്‍ജാകുക. ഇതു കൊണ്ടാണോ അറിയില്ല അദ്ദേഹം എന്നോടു അഡ്മിന്‍ ബ്ലോക്കില്‍ തന്നെ തുടരണമെന്നു ആവശ്യപ്പെട്ടു. വേറൊരു ദൂതന്‍ വഴി ഒഴിവു വന്ന ഡീന്‍ പ്ലാനിംഗ് ആകാന്‍ താല്പര്യം ഉണ്ടോ എന്ന് അറിയാന്‍ ശ്രമിച്ചു. അതിനു താല്പര്യം ഇല്ല എന്ന് ഞാന്‍ വ്യക്തമാക്കി. കാരണം പലപ്പോഴും ഡയറക്ടരുടെ താല്പര്യം നോക്കി മനസ്സാക്ഷിക്കു നിരക്കാത്ത പലതിനും കൂട്ടുനില്‍ക്കേണ്ടിവരുമെന്നുള്ളത് കൊണ്ടും ധനകാര്യത്തില്‍ ഞാന്‍ അന്നും ഇന്നും അല്പം പിന...

123.ഇന്ത്യയെ കണ്ടെത്തലിന്റെ അവസാനം വേദനാജനകം

  അങ്ങനെ സിംഗപൂര്‍ നീയാന്‍ പോളിയിലെ കുട്ടികളുടെ ഇന്ത്യയെ കണ്ടെത്തലിന്റെ അവസാന ആഴ്ചയിലേക്ക് കടന്നു. ഈ പരിപാടിയില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ അതാതു മേഖലയില്‍ തികച്ചും പ്രാഗത്ഭ്യം തെളിയിച്ചവര്‍ ആയിരുന്നു , പ്രശസ്തിയെക്കാള്‍ പ്രാഗത്ഭ്യം ആയിരുന്നു അവരെ തിരഞ്ഞെടുത്തതില്‍ ഞങ്ങളുടെ മാനദണ്ഡം. പിന്നെ കുട്ടികളോട് ഇന്ഗ്ലീഷില്‍ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും. ഞങ്ങളുടെ സ്ഥാപനത്തിലെ തന്നെ വിവിധ വകുപ്പുകളിലെ പ്രഗത്ഭന്‍മാരും ക്ലാസ് എടുത്തു , അത് പോലെ തന്നെ പുറത്തുനിന്നും. അവസാന ആഴ്ചയോടടുത്ത ഒരു ദിവസം ഡയരക്ടര്‍ എന്നെവിളിച്ചു ചോദിച്ചു , “ നിങ്ങള്‍ക്ക് പുതിയ പ്രാസംഗികനായ ഒരാളെ വേണമെങ്കില്‍ ഞാന്‍ തരാം , അദ്ദേഹം എന്റെ സുഹൃത്തും കൂടി ആണ്. “ സംഗതി എനിക്ക് പിടി കിട്ടി ബോസിനു സുഹൃത്തുമായി എന്‍.ഐ.ടി.യില്‍ വന്നു കൂട്ടുകൂടാന്‍ ഞങ്ങള്‍ അവസരം ഉണ്ടാക്കണം. ശരിയെന്നു പറഞ്ഞു ഒരു ദിവസം ഞങ്ങള്‍ പറഞ്ഞ ആളിന്റെ ക്ലാസിനു അവസരം ഉണ്ടാക്കി വിവരം അറിയിച്ചു. അതിനു അടുത്ത ദിവസം കക്ഷി ഞങ്ങളുടെ ഗസ്റ്റ് ഹൌസില്‍ രാവിലെ എത്തുമെന്ന് വിവരം രാത്രി എട്ടു മണി കഴിഞ്ഞു ഡയറക്ടര്‍ എന്നെ അറിയിച്ചു. അദ്ദേഹം എന്തിനെ...

122.എം.ജി.എസ്. എന്ന ചരിത്രകാരന്റെ ഓര്‍മ്മകളും മറ്റു സംഭവങ്ങളും

  സിംഗപൂര്‍ നീയാന്‍ പോളി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കാന്‍ എന്‍.ഐ.ടി. യില്‍ വന്ന പ്രസിദ്ധചരിത്രകാരനായ ശ്രീ എം.ജി.എസ്‌.നാരായണനുമായി കുറച്ചുസമയം ഞങ്ങള്‍ ഡയറക്ടരുടെ മുറിയില്‍ കഴിഞ്ഞതു അല്പം രസകരമായ വിവരങ്ങളിലേക്കു നയിച്ചു. ശ്രീ.എം.ജി.എസ്. പലപ്പോഴും അല്പം സ്തോഭജനകമായ ( sensational ) ചരിത്രവസ്തുതകള്‍ പരസ്യമായി പറയുന്ന ആളായി എനിക്ക് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് എല്ലാവരും കരുതുന്നതു പോലെ വാസ്കോ ഡാ ഗാമാ കോഴിക്കോട് കടപ്പുറത്ത്  (കാപ്പാട്) അല്ല കപ്പലില്‍ നിന്ന് കരയ്ക്കിറങ്ങിയത് എന്നദ്ദേഹം പറഞ്ഞു. അതായത് ഗാമ കോഴിക്കോട് തുറമുഖതീരത്ത് കപ്പലില്‍ വന്നപ്പോള്‍ സാമൂതിരി സ്ഥലത്തില്ലായിരുന്നു എന്നും, തല്‍ക്കാലം കൊയിലാണ്ടിയില്‍ പോയി വിശ്രമിക്കാനാവശ്യപ്പെട്ടു എന്നും കുറെ ദിവസംകഴിഞ്ഞു ഗാമയും കൂട്ടുകാരും കൊയിലാണ്ടിയില്‍ നിന്ന് കരമാര്‍ഗം കോഴിക്കോട്ടു വരുകയായിരുന്നു എന്നും അദ്ദേഹം ഒരിക്കല്‍ ഒരു പ്രസംഗമധ്യേ പറയുകയുണ്ടായി. അതുപോലെ കൊടുങ്ങല്ലൂരില്‍ മാലിക് ദീനാര്‍ ആദ്യത്തെ മുസ്ലിം പള്ളിയുണ്ടാക്കിയപ്പോള്‍ അവിടെ നിന്ന് കുഴിച്ചെടുത്ത ചരിത്ര വസ്തുതകളില്‍ ഒരു ചെമ്പുതകിടു കണ്ടു എന്നും അതു കൊടുങ്ങല്ലൂര്‍ ഭാ...