103.ആര്‍.ഈ.സി.യില്‍ നിന്ന്എന്‍.ഐ.ടി.യിലേക്ക്
റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജുകളുടെ പ്രവര്‍ത്തനരീതിയെപ്പറ്റി മുമ്പ് പല സന്ദര്‍ഭങ്ങളിലും കുറിച്ചിരുന്നു. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ സംയുക്തഭരണസ്ഥാപനമായി സ്ഥാപിച്ച സ്വയംഭരണസ്ഥാപനങ്ങളായി രുന്നല്ലോ ആര്‍.ഈ.സി.കള്‍. ചെലവ് സിംഹഭാഗവും കേന്ദ്രത്തില്‍ നിന്നും , ഭരണനിയന്ത്രണം സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലും ആയിരുന്നു. ഏകദേശം 200 കോടിയോളം വാര്‍ഷിക ബഡജറ്റ് അന്നു തന്നെ ഉണ്ടായിരുന്ന സ്ഥാപനത്തിന്റെ വാര്‍ഷിക ചിലവിന്റെ പകുതി മാത്രം (50 ലക്ഷമോ അതില്‍ കുറവോ ) മാത്രമേ സംസ്ഥാനം മുടക്കിയിരുന്നുള്ളൂ. എന്നാല്‍ വിദ്യാഭ്യാസമന്ത്രിയുടെയും തിരുവനന്തപുരത്ത് നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥന്മാരുടെയും കനിവിനു വേണ്ടി വര്‍ഷങ്ങള്‍ യാചിച്ചു അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍ നീണ്ടകാലം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അവസാനം 2002 ല്‍ മാത്രമാണ് ആര്‍.ഈ.സി.കളെ കേന്ദ്ര മാനവശേഷി വിഭവവികസനവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിക്കൊണ്ടു നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്, ഇവയ്ക്കു നാഷണല്‍ ഇന്സ്റ്റിട്യുറ്റ് ഓഫ് ടെക്നോളജി എന്ന പേരും കൊടുത്തു. എന്‍.ഐ.ടി.കള്‍ക്ക് ആര്‍.ഈ.സി.കള്‍ക്ക് ഉണ്ടായിരുന്ന ഭരണപരമാ...